Sunday 30 December 2012

പെങ്ങളുടെ മാനം ബസ്സുകേറിപ്പോകുമ്പോള്‍........


  
    ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടി ഇന്ന്ഒരു ജനതയുടെ നൊമ്പരമുണര്‍ത്തുന്ന ഓര്‍മയാണ്.ഫേസ്ബുകിലും മറ്റുസോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും തുടക്കം കുറിച്ച പ്രതിഷേധം ഇനിയും കെട്ടടങ്ങിയിട്ടില്ല.നമ്മുടെ സമൂഹം എങ്ങോട്ടാണ്പൊയ്ക്കൊണ്ടിരിക്കുന്നത്?
ഏറെ പുകള്‍പെറ്റ മഹത്തായ ഭാരതസംസ്കാരം ഇന്നു നാണംകെട്ടു തലതാഴ്ത്തിനില്‍ക്കുന്ന വേദനാജനകമായ കാഴ്ചയാണ് നാം കാണുന്നത്.
സ്ത്രീകളോട് മാന്യമായിപെരുമാറണം എന്നത് മുക്കിലുംമൂലയിലും വരെ എഴുതിവെച്ചിട്ടും(അങ്ങനെ എഴുതിവേക്കേണ്ട ദുരവസ്ഥ അവിടെ നില്‍ക്കട്ടെ) വനിതാ സന്ക്ഖടനകള്‍ മുഴത്തിനുമൂന്നെന്ന കണക്കില്‍ഉണ്ടായിട്ടും എന്തേ നമ്മുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരാവുന്നില്ല? നമ്മെ സംബന്ധിച്ച്ചിടത്തോളം പകല്‍വെട്ടത്തു കാണിക്കാനുള്ള ഒരു ഗോഷ്ടിയും അഴിഞ്ഞാടാനുള്ള അവസരവും മാത്രമാണ്സദാചാരം.ആണും പെണ്ണുംമിണ്ടിപ്പോയാല്‍ വാളെടുക്കുന്നത്ര ‘മൂത്ത സദാചാരം’കൈമുതലായുള്ളവരാണ് നമ്മള്‍ .കിഴങ്ങന്മാരായ കുറെ നേതാക്കള്‍ പുഴുത്തുനാറിയ രാഷ്ട്രീയംകളിക്കുന്നഇനദ്രപ്രസ്ഥത്തില്‍ നമ്മുടെ സഹോദരിക്ക്നീതികിട്ടാന്‍ ഭാരതത്തിന്റെ മക്കള്‍ നടത്തിയ പ്രതിഷേധം ചരിത്രത്താളുകളില്‍ കുറിക്കപ്പെടും.മന്‍മോഹന്റെ സര്‍ക്കാരും അവരുടെ നാടകവും നാം ഒരുപാടു കണ്ടു മടുത്തതാണ്.ഒരു ഗവണ്മെന്റ്എന്തൊക്കെ ചെയ്യരുതെന്നു ജനം ആഗ്രഹിക്കുന്നുവോ അതൊക്കെയും ഉളുപ്പില്ലാതെ ചെയ്യുന്ന ഈ ശവങ്ങളാണ് ഇന്ത്യയുടെശാപം.ഇന്ത്യയുടെ മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് 164 പേരെ ചുട്ടുകരിച്ച കസബിനു വേണ്ടി പ്രാര്‍ത്ഥനനടത്തിയത് നമ്മുടെ പ്രബുദ്ധകേരളത്തിലാണ്!!! നമുക്കുകാത്തിരിക്കാം,ഡല്‍ഹി സംഭവത്തിലെ പ്രതികളായ നാരാധമന്മാര്‍ക്ക് എന്തു ശിക്ഷയാണ് ഇവിടുത്തെ ഭരണകൂട സംവിധാനം കല്പിച്ചുനല്‍കുന്നതെന്ന് കാണാന്‍...കസബിനു വേണ്ടി കോടികള്‍
മുടക്കാനും പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ വെടിവെച്ച്കൊന്ന നായിന്റെ മക്കള്‍ക്ക്‌ ക്രിസ്മസ് കൊണ്ടാടാന്‍ യാത്രയയപ്പു നല്‍കാനും കാണിച്ച ന്യായങ്ങളുടെ അതേ അളവുകോലുകലാണ്‌‍ ഇവിടെയും പയറ്റാനുദേശിക്കുന്നതെങ്കില്‍ അതിനു നല്‍കേണ്ടിവരുന്ന വില വളരെ വലുതായിരിക്കും.
നമുക്കു തലകുനിക്കാം....അമ്മയേം പെങ്ങളേം തിരിച്ചറിയാത്ത കാപാലികന്മാര്‍ കാമപ്പേക്കൂത്തു നടത്തുന്ന ഈ ഇരുണ്ട കാലത്തിനു സാക്ഷിയാകേണ്ടിവന്നതില്‍.........................................................